ജൂലൈ 14, 2017

പാരിജാതം.

  പാരിജാതം.
   ചെറുകഥ.

അറിയില്ലാത്ത നമ്പരാണ് എടുക്കണമോ വേണ്ടയോ, അവന്‍ ഒന്നറച്ചു എടുക്കാം അപ്പോഴേക്കും ഫോണ്‍ കട്ടായി. ഹോ .. രക്ഷപെട്ടു എന്നാശ്വസിച്ചു തിരികെ പണികളിലേയ്ക്ക് കടന്നു ഇന്ന് ആണ് ആകെയുള്ള ഒരവധി എത്രയാ ജോലികൾ റൂം വൃത്തിയാക്കണം തുണികൾ അലക്കണം ഭക്ഷണം ഉണ്ടാക്കണം അങ്ങനെ അങ്ങനെ കുറെ ജോലികൾ സ്വയം പിറുപിറുത്തുകൊണ്ട് ജോലികളിൽ വ്യാപൃതനായ്.

വീണ്ടും ഫോൺ അടിക്കുന്നു. നേരത്തെ വിളിച്ച അതെ നമ്പർ നെറ്റ് കാളാണ് കുറെ സീറോകൾ ഇപ്പോൾ കള്ളന്മാർ നമ്മുടെ ഡീറ്റൈലുകൾ അടിച്ചുമാറ്റാൻ വിളിക്കുന്ന കാര്യം വായിച്ചത് ഓർമ്മവന്നു. അൽപ്പനേരം അതിൽ തന്നെ നോക്കിയിരുന്നു. ആരാ നമ്മളെ ഇങ്ങോട്ട് വിളിക്കാൻ ചിന്തകൾ അങ്ങനെ വേട്ടയാടാൻ തുടങ്ങിയപ്പോൾ എടുത്തു.

ഹലോ ..
ഹലോ .. ഹലോ ..

മറുപുറത്തു നിന്ന് ശബ്ദം ഒന്നും വരുന്നില്ല.

കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു ഹലോ ...

ഹലോ ... മറുതലയിൽ നിന്ന് മൃദുലമായ മറുപടി വന്നു പെൺ ശബ്ദമാണ് ..

വിനയൻ
അല്ല .
സോറി റോങ്ങ് നമ്പർ ..
ലൈൻ കട്ട് ചെയ്തു തിരികെ കിച്ചനിലേയ്ക്ക് നടക്കുമ്പോൾ മുറുമുറുത്തു

വിനയൻ ആണോ !
പിന്നല്ലാതെ വിനയൻ പിന്നെ പെണ്ണാണോ ..

ഉള്ളി എടുത്തു തൊലികളഞ്ഞു തുടങ്ങി. പതിവുപോലെ കണ്ണ് അതിൻ്റെ പണി തുടങ്ങി. ഇപ്പോൾ ആകെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നത് ഈ ഉള്ളി അരിയുമ്പോൾ മാത്രമാണ് . അവനോർത്തു. പണ്ട് ദുരിതങ്ങളുടെ സങ്കടക്കടൽ എല്ലാം ദിവസവും തുടങ്ങുന്നതും ഒടുങ്ങുന്നതും മനമുരുകുന്ന കണ്ണീർ മഴയിൽ ആയിരിന്നു.

അവന്‍റെ ഓർമ്മകൾ ബാല്യത്തിലേയ്ക് യാത്രയായ്..
ഓലമേഞ്ഞ ഒറ്റമുറി വീട് മുന്നിൽ തെളിഞ്ഞു വന്നു. അടുക്കള പാതിയും ഓലകൊണ്ട് കുത്തിമറഞ്ഞിരിന്നു. മൂന്ന് കല്ലുകൾ കൂട്ടിയ അടുപ്പിൽ പുക ഉയരുന്നത് സന്തോഷദിനങ്ങൾ ആയിരിന്നു. കപ്പ പുഴുക്കും മുളക് ഉടച്ചതും എന്ത് സ്വാദ് ആയിരിന്നു. മൺകലത്തിൽ അരനാഴി അരിയിൽ നിറയെ വെള്ളമൊഴിച്ച കഞ്ഞിയിൽ ഒരു പറ്റ് കിട്ടുന്നത് ആഹ്ളാദമായിരുന്നു. എങ്കിലും മനസിന് അനന്തമുണ്ടായിരുന്നു. ഓടിക്കളിച്ചിരുന്ന ബാല്യത്തിൽ തോളിൽ കയറി കുത്തിമറിയാൻ കൂട്ടത്തിലെ തടിയൻ മടിയില്ലാതെ താഴ്ന്നു തരുമായിരുന്നു. അതൊക്കെ ഒരുകാലം ഇന്നോ .. വെറുതെ അവനോർത്തു കറി അടുപ്പത്താക്കി അതാ ഫോൺ വീണ്ടും അടിക്കുന്നു.

നാശം കൈതുടച്ചുകൊണ്ട് ഫോൺ എടുത്തു അതെ നെറ്റ് നമ്പർ ..

ഹലോ ..

ഹലോ ഞാൻ പാരിജാതം.

പെൺ ശബ്ദം പേരുപറഞ്ഞു.
അതിന്... എന്താ വേണം ഞാൻ പറഞ്ഞില്ലേ ഞാൻ വിനയൻ അല്ല എന്ന്.

അതെ അത് മനസിലായ്.

ആഹാ ആള് സ്മാർട്ട് ആണല്ലോ അവൻ മനസ്സിൽ പറഞ്ഞു.

പറയൂ ..
താങ്കളുടെ പേരെന്താണ് ..
താങ്കൾ നല്ല വിശേഷണം ..

അപ്പോൾ എന്തായാലും വല്ല ഇഷ്വറൻസ് കാരിയോ LIC യോ ഒക്കെയാകും ഇവർക്കാണല്ലോ ഈ ബഹുമാനം കൂടുതൽ . അല്ലങ്കിൽ ടെലിഫോൺ ഓഫർ പറയാനാകും അതിന് ഗൾഫിലേയ്ക് വിളിക്കണ്ടല്ലോ ! ഇനി ടൂർ പാക്കേജുകാരാണോ ? ക്ഷണിക നേരംകൊണ്ട് അവൻറെ ചിന്തകൾ സൂപ്പർ കംപ്യുട്ടർ പോലും തോൽപ്പിച്ചുകൊണ്ട് സഞ്ചരിച്ചു.

ഭദ്രൻ.

ഭദ്രൻ നല്ല പേര്.
താങ്ക്സ് ഫോർ യുവർ കൈൻഡ് കോമ്പ്ളിമെണ്ട്.

അതെ താളത്തിൽ മറുപടി നൽകി.
പറയൂ ശരിക്കും മിസ്സ് / മിസ്സിസോ

മിസ് ..
ഒകെ മിസ് പാരിജാതത്തിന് എന്താ വേണ്ടത്.

മിസ്റ്റർ ഭദ്രൻ ഞങ്ങൾ ഒരു ചാരിറ്റി നടത്തുന്നു. താങ്കൾക്ക് സഹായിക്കാൻ കഴിയുമോ ?
മെയിൽ ഐഡി തന്നാൽ നമ്മുടെ പ്രസ്ഥാനത്തെ കുറിച്ചുള്ള വിശദാശംങ്ങൾ നൽകാം.

ഇല്ലല്ലോ .. ചാരിറ്റി തീരെ താല്പര്യമില്ല.
അതിനുള്ള സെറ്റപ്പൊന്നും നമ്മുക്ക് ഇല്ല. വരുമാനവും ഇല്ല.
അല്ല താങ്കൾ മെയിൽ ഐഡി തരൂ
ഇല്ലന്നെ താല്പര്യം ഇല്ല പിന്നെന്തിനാ ..
ഓക്കേ സാർ . താങ്കളുടെ ഇഷ്ടം . എങ്കിലും താങ്കൾ ഒന്നാലോചിക്കൂ ഞാൻ അൽപ്പം കഴിഞ്ഞു വിളിക്കാം. ഫോൺ കാട്ടായ്.

ഇതെന്ത് പരിപാടിയാ .. താത്പര്യം ഇല്ല എന്ന് പറഞ്ഞാലും വിടില്ലയോ ...
അപ്പോഴേക്കും അടുപ്പിൽ നിന്ന് കരിഞ്ഞ മണം അടിച്ചുതുടങ്ങി.. അയ്യോ എൻ്റെ ചിക്കൻ ഓടി .. അടപ്പ് പിടിച്ചതും ചൂട് .. തെറിച്ചു താഴെവീണു. ഒന്നിളക്കി ...

പാരിജാതം. ആ പേര് വല്ലാതെ മനസിനെ അലട്ടുന്നു. എവിടെ നിന്നോ അക്ഞ്ജാതമായി ഇന്ന് എന്നെ തേടിയെത്തിയ അഥിതി.

സഹായിക്കുമോ ! ഈ വാക്കുകൾ പോലും ഇപ്പോൾ അറപ്പാണ്. സഹായങ്ങൾ ഇല്ലാതെ നേടിയതാണ് ഈ ജീവിതം. എല്ലാ സഹായവും കടം കൊള്ളലാണ്. അത് വാക്കാലും തലോടലായും പകരം വീട്ടലായും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. നിസ്വാർത്ഥമായ സഹായങ്ങൾ എന്നൊന്ന് ഉണ്ടോ ? അവൻ വെറുതെ ആലോചയുടെ പാണ്ടകെട്ടുകൾ അഴിച്ചെടുക്കാൻ തുടങ്ങി.

കറി വാങ്ങിവെച്ചു. അതെ അടിപ്പിൽ ചോറിനായ് അരിയിട്ട് തുണികൾ അലക്കാൻ ആയി ബക്കറ്റിൽ നനയ്ക്കാൻ വെച്ചു .

ഫോൺ വീണ്ടും അടിക്കുന്നു. ബാത്‌റൂമിൽ നിന്ന് നടക്കുമ്പോൾ പാരിജാതം എന്ന പേര് അവനിൽ റിഗ് ട്യൂണിന്റെ താളത്തിൽ പാട്ടായ് മൂളി .. പാരിജാതം തിരുമിഴി തുറന്നു. പവിഴമുന്തിരി പൂത്തു വിടർന്നു നീലോൽപലമിഴി, നീലോൽപലമിഴി നീമാത്രമെന്തിനുറങ്ങി .... .

ഹ ഹ ഹ .. അതെ നമ്പർ ഫോൺ എടുത്തു.

പറയൂ പാരിജാതം ...

ഹി ഹി ഹി അവളും ചിരിച്ചു.

ഭദ്രൻ സാർ എന്ത് തീരുമാനിച്ചു ഞങ്ങളെ സഹായിക്കുമോ ?

ഈ നമ്പർ നിങ്ങൾ എങ്ങനെയാണ് സംഘടിപ്പിച്ചത് . അതോ കറക്കി കുത്തിയതോ ?

അല്ല സാർ സാറിന്റെ സുഹൃത്തു വിനയൻ തന്നതാണ്. അദ്ദേഹം നമ്മുടെ സംഘടനയുമായ് സഹകരിക്കുന്നുണ്ട്.

വിനയൻ.
പേരിൽ മാത്രമേ വിനയമുള്ളൂ. തല്ലുകൊള്ളിയാ അവസാനം കണ്ടപ്പോൾ പിണങ്ങി പോയതാ . രണ്ടടിച്ചാൽ പിന്നെ സ്വബോധം തീരെയില്ല അച്ഛനെയും അളിയാ എന്നെ വിളിക്കൂ ഏമ്പോക്കി . എങ്കിലും പാവമാ ബോധം വന്നാൽ ആദ്യം തലേദിവസം തെറി പറഞ്ഞവരോട് മാപ്പിരക്കാലാ പ്രധാന പണി. ഇവൻ തന്ന പണിയാണ് ഇത് അല്ലെ അപ്പോൾ റോങ്ങ് നമ്പർ അല്ല . നേരത്തെ പറഞ്ഞ വിനയൻ ഇവനാണ് നമ്മൾ പറയാൻ സമ്മതിക്കാതെ കട്ട് ചെയ്യിപ്പിച്ചതാ. പോട്ടെ ആലോചനകൾ മലകയറി.

നോക്കൂ പാരിജാതം എനിക്ക് ചാരിറ്റിയോട് തീരെ താൽപ്പര്യം ഇല്ല. കുട്ടി സമയം കളയാതെ മറ്റാരോടെങ്കിലും ബന്ധപ്പെടൂ സമയലാഭവും ഉപയോഗപ്രദവും ആയിരിക്കും കടുപ്പിച്ചു പറഞ്ഞു ഒഴിയാൻ നോക്കി

രക്ഷയില്ല...

സാർ നമ്മൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ ഭക്ഷണവും അവർക്കു പുനഃരധിവാസവും വരുമാനമാർഗ്ഗവും നൽകി വരുന്നതാണ് നമ്മുടെ സംഘടന ചെയ്യുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന അമ്മമാർക്കായ് ഒരമ്മ വീട് എന്ന സങ്കല്പം യാഥാർഥ്യമാക്കുക എന്നതാണ് ഉദ്യേശലക്‌ഷ്യം. "മുക്തി" എന്നതാണ് നമ്മുടെ സംഘടനയുടെ പേര് സാർ നെറ്റിൽ നോക്കൂ, ഫേസ് ബുക്കിലും സജീവമാണ് നമ്മുടെ വളണ്ടിയർമാർ. സാറിന് നിരാശ ഉണ്ടാകില്ല. നമ്മൾ സന്നഗ്ദസേവകരാണ്.

ശാന്തവും മൃദുലവുമായ ശബ്ദം. വാക്കുകളിൽ പോലും അലിവും ദയയുമുണ്ട്. ഇഷ്ടമില്ല എന്നുപറഞ്ഞിട്ടും വീണ്ടും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. വാക്കുകളിലെ അനുകമ്പ ഫോൺ കട്ട് ചെയ്യാൻ അനുവദിക്കാത്തതുപോലെ.

ശരി ഞാൻ ഒന്നാലോചിക്കട്ടെ .. .

ശരി സാർ ഞാൻ വൈകിട്ട് വിളിക്കാം ..

ശരി സാർ നന്ദി. പോസിറ്റിവ് ആയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

ഫോൺ കട്ടായി.

എങ്കിലും ആ ശബ്ദം വല്ലാതെ പിന്തുടരുന്നു പോലെ ..

അടുക്കളയിൽ പോയി അരി വെന്തുകഴിഞ്ഞിരിക്കുന്നു.

ചോറ് ഊറ്റിവെച്ചു.

സമയം നോക്കി 11 മണി കഴിഞ്ഞു. ബാത്‌റൂമിൽ കയറി തുണിയലക്കും കഴിഞ്ഞു ഷവറിനടിയിൽ കയറി .. ഷവറിലെ കുളി ഒരാനന്തമാണ്‌ എന്നും മഴയിലെ കുളിപോലെ എപ്പോഴും നാട്ടിലേയ്ക്ക് കൊണ്ടുപോകും. ചിലപ്പോൾ ഓർക്കും പണ്ട് ഓലപ്പുരയുടെ അകത്ത്‌ മഴ പെയ്യുമ്പോൾ ഓടിനടന്ന കാലം. ഇപ്പോൾ പക്ഷേ ഓർക്കാൻ ശ്രമിച്ചാൽ പാരിജാതം എന്ന പേരിൽ ഉടക്കി നിൽക്കുന്നു.

കുളി കഴിഞ്ഞു ഇറങ്ങി നേരെ കമ്പ്യുട്ടർ ഓണാക്കി ഫ്‌ബി തുറന്ന് പാരിജാതം എന്ന പേർ പരതി നോക്കി.
ഈ പറഞ്ഞ ആങ്കിളിൽ കാണാനില്ല. പല പല പാരിജാതങ്ങൾ ഉണ്ട് പക്ഷെ അതൊന്നും ഇതാകില്ല എന്നുറപ്പ്.
പിന്നെന്ത് ചെയ്യും പെട്ടന്നാണ് ഓർമ്മ വന്നത് വിനയൻ. ഫോൺ എടുത്ത് അവനെ വിളിച്ചു. ഓഫാണ് ആള് ഹിറ്റാകും. അല്ലങ്കിലും ബോധം കഴിയുന്നവരെ കുടിക്കുക അതാണ് അവൻറെ ശീലവും. ഇപ്പോൾ കണ്ടിട്ട് ഒന്ന് രണ്ടു മാസവും ആയി. ഫോൺ എടുക്കുന്നില്ല. ഒന്നുകൂടി വിളിച്ചു നോക്കി ... എടുത്തു ..

ഹലോ ..
എന്താടാ ഫിറ്റാ ..
ഫിറ്റ് നിൻറെ തന്ത ... പതിവ് ശീലങ്ങൾ പൃതൃവന്ദനത്തോടെ തുടങ്ങുള്ളൂ ...

എടാ നീയെന്തിനാ എൻ്റെ നമ്പർ എല്ലാവർക്കും കൊടുക്കുന്നത്.
ഞാൻ ആർക്കും കൊടുത്തില്ല.
പിന്നെ എന്നെ വിളിച്ചതോ
ആര്
ഏതോ മുക്തി എന്ന സംഘടനയിൽ നിന്ന് ഒരു പാരിജാതം ..
ആഹ നിന്നെ വിളിച്ചോ
അതെ വിളിച്ചു നിനക്ക് വേറെ പിണിയൊന്നുമില്ലായിരിന്നോ എൻ്റെ നമ്പർ കൊടുക്കാൻ.
എന്നിട്ട് നീയെന്ത് പറഞ്ഞു.
എന്ത് പറയാൻ ഞാൻ ചാരിറ്റികൾ കൊടുക്കാറില്ല എന്ന് പറഞ്ഞു.
കഷ്ടം എടാ കോപ്പേ ... അവർ നല്ലൊരു കാര്യമാണ് ചെയ്യുന്നത് നിന്നെക്കൊണ്ട് പറ്റുന്നത് കൊടുത്താൽ മതി.
അതല്ലേ പറഞ്ഞത് എനിക്ക് പറ്റില്ല എന്ന്.
എടാ ആ പാരിജാതം നന്നായി സംസാരിക്കുന്നുണ്ട്. ഞാൻ ഫ്‌ബിയിൽ തപ്പിയിട്ട് കിട്ടിയില്ല.

അതെന്താ
നീ മുക്തി എന്ന സംഘടനയെ നോക്കിയോ
ഇല്ല
അത് നോക്ക്
ഓ ..
എടാ എന്താ പാരിജാതത്തെ നീ കോഡക്ട് ചെയ്തോ.
എസ്
എങ്ങനെ
ഞാൻ അവിടെ പോയ്
എവിടെ
അവരുടെ സംഘടനയിൽ
നീയോ സ്വബോധം ഉണ്ടെങ്കിൽ അല്ലേ നിനക്ക് പോകാൻ കഴിയൂ
അപ്പൊ നീയറിഞ്ഞില്ലേ
എന്ത്
ഞാൻ കുടി നിർത്തി
പോടാ
സത്യം
പോടാ അതിന് നിൻറെ തന്ത റിട്ടേർഡ് മേജർ പരമേശ്വരപ്പണിക്കർ കുഴീന്ന് നേരിട്ട് വന്നാൽ നടക്കില്ല.
അല്ലടാ സത്യമാ
ഞാൻ അമ്മയെ വിളിക്കാറുണ്ട്
നീയോ
അതേടാ സത്യം. 'അമ്മ എനിക്ക് കല്യാണവും ആലോചിക്കുന്നു ഇപ്പോൾ
ഈ വയസ്സാൻ കാലത്തോ . ..
അതെന്ന് എല്ലാം ഈ മുക്തിയിൽ പോയതിന് ശേഷമാണ്.
ആഹാ
അതിനു മാത്രം അവിടെ എന്താണ് ഉള്ളത്
ഒന്നുമില്ല എന്നതാണ് അവരുടെ പ്രശ്നം അത് പരിഹരിക്കാനുളള ശ്രമമാണ് അവർ നടത്തുന്നത് അവർക്ക് നിന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുക. മുക്തി ഒരു കണ്ണാടിയാണ് നിന്നെ നിനക്ക് കാണിച്ചു തരും എനിക്ക് എന്നെ കാണാൻ കഴിഞ്ഞ പോലെ . അപ്പോൾ നിനക്ക് പാരിജാതത്തെയും കാണാം. അവർക്ക് കാണാൻ കഴിയില്ല എങ്കിലും.
അതെന്താ അവൾ അന്ധയാണോ ? കാണാൻ കഴിയാതിരിക്കാൻ
അതെ !
ങ്ങേ ... പോടാ
അല്ല സത്യമാണ് ആ കുട്ടിക്ക് കാഴ്ചയില്ല പക്ഷെ അവരാണ് മുക്തിയുടെ എല്ലാം.
കാഴ്ചയെന്തിനാണ് നമ്മുക്ക് അളിയാ നമ്മൾ കാണുന്നത് എല്ലാം കാണാൻ പാടില്ലാത്തത് അല്ലേ ..
നമ്മൾ കണ്ടുകൊണ്ട് അന്ധരാകുന്നു അവർ കാഴ്ചയില്ലാതെ മറ്റ് ജീവിതങ്ങൾക്ക് വെളിച്ചം പകരുന്നു സ്വാന്തനമേകുന്നു .

ഹലോ എടാ ... നീയെന്താ ഒന്നും മിണ്ടാത്തത് ...
ഏയ് ഒന്നുമില്ല ..
ഫോൺ കട്ടാക്കി ..

പാരിജാതം ആ പേര് വല്ലാതെ അലട്ടുന്നു ...
ഫോൺ എടുത്തു നോക്കി സമയം ആയില്ല വൈകിട്ട് വിളിക്കാം എന്നാണല്ലോ പറഞ്ഞത് ..
വിളിക്കുമോ ...
സമയം 2 മണി കഴിഞ്ഞു .. വിശപ്പുമില്ല ..
ചിക്കനും ചോറും അവിടെയിക്കുന്നു .. പക്ഷെ മനസ്സ് വല്ലാതെ സംഘർഷഭരിതമാണ് ..
മുഴുകുടിയനായ ഇവനെ നന്നാക്കാൻ മാത്രം എന്താകും അവിടെ .. ആ കണ്ണാടിയിൽ
നേരെ ബാത്റൂമിൽ കയറി കണ്ണാടി നോക്കി ..
എന്നെ ഇവിടെയും കാണാമല്ലോ ..
സൂക്ഷിച്ചു നോക്കി ...
എന്താണ് എന്നിലെ പ്രത്യേകത ..
ഒന്നുമില്ല ... മുടികൾ നരച്ചു തുടങ്ങിയിക്കുന്നു.. കണ്ണുകൾക്ക് അടിയിൽ കറുത്ത പാടുകൾ തെളിഞ്ഞു വരുന്നുണ്ട് മീശ പണ്ടേ നരച്ചതാണ് .. മുഖത്ത് ചുളുവുകൾ കഴുത്തിലേയ്ക്കും പടർന്നിരിക്കുന്നു. മൂക്കിന് അകത്തു നിന്ന് വെളുത്ത രോമങ്ങൾ പുറത്തേക്കു എത്തിനോക്കുന്നപോലെ അമ്മയെ ഓർമ്മ വന്നു ഓരോ അവധിക്കും പറയും മൂക്കത്ത്‌ പല്ല് വരാറായ് കല്യാണം കഴിക്കാൻ. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളവും ഭയക്കുമ്പോലെ കല്യാണമെന്ന വാക്കുപോലും ഭയമാണ്... വീണ്ടും കണ്ണാടിയിൽ സൂക്ഷിച്ചു നോക്കിയപ്പോൾ ആരോ പിന്നിൽ നിന്ന് മാറുന്നതുപോലെ. തിരിഞ്ഞു നോക്കി ആരുമില്ല ... അതെ ആരുമില്ല എന്നോടൊപ്പം ... ആരുമില്ല ഞാൻ മാത്രം കണ്ണാടിയിൽ എൻ്റെ രൂപം എന്നെ ഭയപ്പെടുത്തും പോലെ. നോക്കാൻ കഴിയുന്നില്ല .. ചുറ്റിലും ശൂന്യത നടുവിൽ വെറുമൊരു ശരീരമായ് ഞാൻ സത്യം ബാക്കിയാകുന്നു, ഉള്ളിൽ ഒരു ഭയം പോലെ പെട്ടന്ന് ബാത്റൂമിൽ നിന്നിറങ്ങി കട്ടിലിൽ വന്നിരുന്നു, ആകെ ഒരു പരവേശം ഫ്രിഡ്ജ് തുറന്നു നോക്കി ബിയർ ബാക്കിയിരിക്കുന്നു ഒരെണ്ണം എടുത്തു നല്ല തണുപ്പ് വാഷ്ബേസിൽ കൊണ്ടുപോയ് വെള്ളം തുറന്നു അതാ വീണ്ടും കണ്ണാടി . എനിക്ക് നോക്കാൻ ഭയമാകുന്നപോലെ.. ഞാൻ മാത്രം ബാക്കിയെല്ലായിടവും ഇരുട്ട് മാത്രം.. അപ്പോൾ ഫോൺ വീണ്ടും അടിക്കുന്നു ബിയർ വാഷ്ബേസിൽ ഇട്ട് ഫോണടുത്തേയ്ക് ഓടി മനസ്സ് അറിയാതെ പറയുന്നു പാരിജാതം ... ഇപ്പോൾ നമ്പർ കാണാം 0091 ########

ഹലോ...
ഹലോ സാർ .. ആലോചിച്ചോ ..
അത് അത് പിന്നെ .. വാക്കുകൾ വരുന്നില്ല ..
എന്താ സാർ എന്ത് പറ്റി ...
ഇല്ല ഒന്നുമില്ല .. ഞാൻ വിനയനെ വിളിച്ചു .. കുട്ടിയെ കുറിച്ച് അറിയാൻ ..
എന്നിട്ട് .. അറിഞ്ഞോ ... എന്തെ എന്നെക്കുറിച്ചു .. മുക്തിയെ കുറിച്ച് ചോദിച്ചില്ലേ ..
ചോദിച്ചു ..
അപ്പോഴോ ..
പറഞ്ഞു എല്ലാം ..
ഗുഡ് ഇപ്പോൾ താങ്കൾക്ക് മനസിലായില്ലേ നമ്മൾ പറ്റിക്കുന്നവർ അല്ലെന്നു. താങ്കളുടെ സഹായം ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ ...
സഹായം മാത്രമല്ല ..
ഇനി ബാക്കിയുള്ള കാലം ഞാനും നിങ്ങളോടൊപ്പം.
അല്ല മുക്തിയോടൊപ്പം ഉണ്ടാകും.
ഇരുട്ടിൽ കഴിയുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ ...
നന്ദി സാർ ..
എപ്പോഴും വെളിച്ചം വേണ്ടത് ഇരുട്ടിനാണ് സാർ അത് വാക്കിലൂടയോ നോക്കിലൂടെയോ ഒരു കൈ താങ്ങിലൂടെയോ എങ്ങനെ ആയാലും നമ്മുക്ക് വേണ്ടത് മുക്തിയാണ്. ഏകത്വത്തിൽ നിന്നുള്ള മുക്തി. വിരക്തിയിൽ നിന്നുള്ള മുക്തി. ജീവിതത്തിൽ നിന്ന് മുക്തരാകും വരെ ജീവിത യാഥാർത്യങ്ങളിൽ നിന്നുള്ള മുക്തി.
സാർ .. കേൾക്കുന്നുവോ ...
ഹലോ .. ഹലോ ... മിസ്റ്റർ ഭദ്രൻ ..
യെസ് .. ഞാൻ കേൾക്കുന്നു ...
പാരിജാതം കേൾക്കുന്നു ...
ശരി സാർ ... ഇതാണ് നമ്പർ സാർ ഇനിയും വിളിക്കുമല്ലോ ..
തീർച്ചയായും ..

ഫോൺ കട്ടായി ..

ഒരു മൂകത മനസ്സിനെ വല്ലാതെ അലട്ടുന്നപോലെ ..

വാഷ്ബേസിൽ പോയ് കണ്ണാടിയിൽ നോക്കി ..
നല്ല വെളിച്ചം .. കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നു താൻ അതറിഞ്ഞില്ല എന്ന സത്യം പോലും അവൻ മറന്നു . കണ്ണിലെ അഴുക്കുകൾ പോയിരിക്കുന്നപോലെ അല്ല മനസ്സിലെ അഴുക്കുകൾ ....
കണ്ണാടിയിൽ വീണ്ടും വീണ്ടും അവൻ നോക്കി ...
പുറകിൽ വെള്ള പൂക്കൾ നിറയെ പൂത്തുനിൽക്കുന്നു..
എന്നും പൂക്കുന്ന തൊടിയിലെ പാരിജാതപൂക്കൾ മനസ്സിനെ കുളിർമ്മഴ പെയ്യിക്കുംപോലെ ... അവൻ്റെ കണ്ണുകൾ പേമാരിയായ് പെയ്തൊഴിയുന്ന ...
മനസ്സിൽ ശാന്തത മാത്രം ബാക്കിയാകുന്നു ...

സമയം വളരെയേറെ ആയിരിക്കുന്നു ...

ഉറക്കവും വിശപ്പും ഇന്ന് മറന്നു പോയിരിക്കുന്നു.

ലൈറ്റ്‌ അണച്ച് കിടക്കുമ്പോഴും മനസ്സിൽ വല്ലാത്ത പ്രകാശം പോലെ ..

കണ്ണുകൾ അടച്ചു മയക്കത്തിലേയ്ക് വഴുതിവീഴുമ്പോൾ ഇരുട്ടിൽ നിന്ന് പ്രകാശമായ് ദൂരെനിന്ന് ഒരു രൂപം അവനരികിലേയ്ക്ക് അടുത്തുവന്നു. കുറെ വെള്ള ശലഭങ്ങൾ മിന്നുന്ന കണ്ണുകൾ അവർ അവൻ്റെ അരികിൽ വന്നു വട്ടം കറങ്ങി അപ്പോൾ ദൂരെനിന്ന് മറ്റൊരു വെള്ള തേരിൽ കുറേപ്പേർ അവനരികിലൂടെ കൈവീശി കടന്നുപോകുന്നു. അതിൽ പരിചിത മുഖങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുന്നു.. അമ്മയുണ്ട് അച്ഛനുമുണ്ട് അമ്മുമ്മയുണ്ട് .. അങ്ങനെ അങ്ങനെ അനവധി പേർ കൈവീശി കടന്ന്പോകുന്നു .... ആദ്യമായ് തൻ്റെ സ്വപ്നത്തിൽ പ്രിയമായവരെ കണ്ടപ്പോൾ കൂടെ ആരെല്ലാമോ ഉള്ളപോലെ ....

പതിവിലും രാവിലെ ഉണർന്നു ഫോൺ എടുത്തു മനസ്സിൽ ഓർത്തു വിളിച്ചു
ഹലോ പാരിജാതം
നന്ദി പാരിജാതം ...
എന്നിലേ എന്നെ കാണിച്ചുതന്നതിന് നന്ദി ....

മറുതലയിൽ ഫോൺ ആരും എടുക്കുന്നില്ല ....
വീണ്ടും ട്രൈ ചെയ്തു ..
ഇല്ല എടുക്കുന്നില്ല ....


ശുഭം.

ലാലു രാധാലയം.
::::::::::::::::::::::::::::::::
lalunmc@gmail.com.

എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

Related Posts

പാരിജാതം.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.