മാർച്ച് 14, 2016

ഓര്‍മ്മകള്‍


പൊട്ടിച്ചിതറിയ സ്വപ്നങ്ങള്‍ക്കിടയില്‍,
പൊട്ടിപ്പോകാത്തൊരു ഹൃദയമുണ്ട്.

പൊട്ടിച്ചിരികളില്‍ കൂടെച്ചിരിച്ച,
പൊട്ടുപോലുള്ള ഹൃദയമുണ്ട്.

ശൂലം പോലുള്ള നോട്ടങ്ങള്‍ കൊണ്ട്
കൊത്തിപ്പറിച്ചയെന്‍ ഇഷ്ടങ്ങളെ 

നഷ്ടങ്ങള്‍ മാത്രം ബാക്കിയാക്കി, 
നീയെങ്ങു പറന്നുപോയ്‌ പെണ്‍കിടാവേ.

വാകമരത്തിലും പൂവിരിഞ്ഞു,
പാടവും പോയ്‌ പച്ചതത്തകളും,

നേരും പുലരുമ്പോള്‍ പാറിപ്പറക്കുന്ന,
പക്ഷികള്‍ കാഴ്ചയില്‍ പോലുമില്ല.

കുന്നില്‍ ചരുവിലെ ഏറുമാടങ്ങള്‍, 
മാറി വൃദ്ധസദനങ്ങള്‍ കൂടിവന്നു.

കാലം കുലച്ചിരി കുലുങ്ങിച്ചിരിച്ചത്,
കാലനും കണ്ട് അട്ടഹസിക്കുന്നു.

പുണ്യം പ്രിതൃക്കള്‍ക്ക്‌ നേദിച്ചുനല്‍കിയൊരു 
കുഞ്ഞിനെ നോക്കി ബലികാക്ക ചിരിക്കുന്നു.

ശൂന്യമാം ചിന്തയ്ക്ക് കൂട്ടു പൊരുന്നുവോ 
കാത്തിരിക്കുന്നുണ്ടൊരു വൃദ്ധനാം കൂട്ടുകാരന്‍.

____________
ലാലു.രാധാലയം.

Related Posts

ഓര്‍മ്മകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.