ജൂലൈ 17, 2014

ഒരു വൃക്ഷസ്വപ്നം.



ഒടുവിലായ്, 
അറിയുമാശിഖരത്തിന്‍- 
മുകളിലൊരുകൊച്ചു മുകളമായ്, 
ഞാന്‍ വീണ്ടും വളരും.

കാലം, 
മഴുകൈയാല്‍ വെട്ടിവീഴ്ത്തിയ- 
ശിഖരത്തിന്‍ നോവും വിസ്മ്രിതിയിലാകും.

കുരുവികള്‍,തത്തകള്‍, 
മൈനകള്‍,കാക്കകള്‍,
കിളികള്‍ തന്‍ ഭവനമായ് മാറും.

അലകളായ്‌, 
മന്ദമാരുതന്‍ സ്പര്‍ശനമേകുമ്പോള്‍- 
ഇലകളോ കളകളംപാടും.

എന്മരച്ചില്ലയില്‍, 
കുയിലുകള്‍ പാടുന്ന മധുരഗാനങ്ങള്‍- 
കുരുന്നുകള്‍ കേട്ടേറ്റുപാടും. 

സൂര്യകോപത്തിന്‍, 
തീഷ്ണതയകറ്റുവാന്‍ വൃദ്ധരാം-
മാനവരെന്‍ മടിത്തട്ടിലുറങ്ങും.

ഇതുകണ്ടേന്നത്മാവ്, 
നിന്നോട് ചോദിക്കും- 
എന്തിനായെന്നെ നീയരിഞ്ഞു വീഴ്ത്തി.

ക്ഷണിക ലാഭപ്രഭയാലോ, 
ഭവനസംരക്ഷണഭംഗികൂട്ടാനോ. 
മൃത്യുവില്‍ പ്രിയമായവരെ, 
അഗ്നിയായ് എരിഞ്ഞടക്കാനൊ, 

ഓര്‍മ്മയുടെ അന്ത:ധാരയില്‍, 
ആത്മനിര്‍വൃതിയലിഞ്ഞു ഞാന്‍- 
വീണ്ടും വീണ്ടും മരമായ്‌ വളരും.

ലാലു,കടയ്ക്കല്‍.
www.facebook.com/loveapril15

Related Posts

ഒരു വൃക്ഷസ്വപ്നം.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.